Monday, October 8, 2018

ഏകാന്തതയിൽ ഒരു പൊല്ലാപ്പ്!

ഇന്നലെ രാവിലെ മുതൽ വൈകുന്നേരം വരെ വീട്ടിൽ കറൻറ് ഇല്ലായിരുന്നു. ഫോണിന്റെ ബാറ്ററി തീരാറായ ത്‌ കാരണം സോഷ്യൽ മീഡിയയിൽ നിന്നൊരു ബ്രേക്ക് എടുത്തു.

വീടൊക്കെ ഒന്ന് ഒതുക്കി വൃത്തിയാക്കി.  കുറച്ച് പഠിച്ചു. പിന്നെ കിടന്നുറങ്ങി.

രാത്രിയായപ്പോൾ പുറത്ത് പോയി ഭക്ഷണം കഴിച്ചു. തിരിച്ചു വന്നപ്പോൾ കറൻറ് വന്നിട്ടുണ്ട്.

രാത്രി കിടന്നുറങ്ങാൻ പോയപ്പോൾ മുതൽ ഒരു സംശയം. ഇരുട്ടത്ത്‌  ഒരു സ്ത്രീ ശബ്ദം കേൾക്കുന്നുണ്ടോ? .

ഫോൺ ഒന്ന് നോക്കി. ജിപിഎസ് ചേച്ചി ഓണല്ല! ടിവി നോക്കി. ഓണല്ല!ലാപ്ടോപ് അടച്ചു വെച്ചിരിക്കുകയാണ്.

വാട്ട് "ഒലക്കേടെ മൂട്", മാൻ?

വീണ്ടും പുതച്ച് കിടന്നു. ചെവിയിൽ വീണ്ടും എന്തോ ഒരു ശബ്ദം. പരിചയം ഉള്ള മാതിരി ഒരു ശബ്ദം

Annabelle? Carrie? Nun?.  ഓർ ഔർ ഓൺ  കള്ളിയങ്കാട്ട് നീലി? ഒരു പിടിയും കിട്ടുന്നില്ല.

ഇനി അയ്യപ്പൻ എങ്ങാനും ആരേലും വിട്ടതാണോ? കട്ട ആക്ടിവിസം ആയിരുന്നു വാട്ട്സ്ആപ്പിൽ രണ്ടു ദിവസം, സ്ത്രീകളെ  ശബരിമലയിൽ കയറ്റാൻ .

അഗ്നോസ്റ്റിക്  തീയസത്തിൽ തുടങ്ങി തീയസത്തിൻ്റെ  സങ്കീർണമായ മേഖലകളിലൂടെ സഞ്ചരിച്ച് superstitionൻ്റെ , അന്ധവിശ്വാസത്തിൻ്റെ , ഒരു  വല്ലാത്ത സ്ഥിതിയിൽ എത്തി  നിൽക്കുകയായിരുന്നു ഞാനപ്പോൾ .

പിന്നെ അർജ്ജുനൻ, ഫാൽഗുണൻ,പാർത്ഥൻ , കിരീടി ഒക്കെ ജപിച്ചു  തുടങ്ങി. ചിന്തകൾ കാട്  കയറി, അർജുനനെ കുറിച്ചോർത്തു, പിന്നേ പാഞ്ചാലിയെ  കുറിച്ചോർത്തു. പിന്നേ രൂപ ഗാംഗുലിയെ കുറിച്ചോർത്തു. അവിടെ നിന്നും ബംഗാളി സിനിമയെ കുറിച്ചും ഋതുപർണോ  ഘോഷിനെ കുറിച്ചും "ചിത്രാംഗദ " സിനിമയെ കുറിച്ചും ആലോചിച്ചു. പിന്നേ എപ്പോഴോ നിദ്ര എന്നേ കുറിച്ചോർത്തു. ഞാൻ ഉറങ്ങി പോയി

ഇന്ന് രാവിലെ എഴുന്നേറ്റപ്പോൾ  എല്ലാം  മറന്നിരുന്നു. ഗേറ്റ് തുറന്നു കഴിഞ്ഞു  പത്രം എടുത്തു തിരിച്ചു വന്നപ്പോൾ  വീണ്ടും ആ ശബ്ദം.

 "ഷിറ്റ്. ഈ മാങ്ങാത്തൊലി പോയില്ലേ ?"

ഇത് കണ്ടു പിടിച്ചിട്ടേ  ഉള്ളൂ എന്ന് വിചാരിച്ചു ഞാൻ പരതി  തുടങ്ങി. ഹല്ലേ ! എൻ്റെ വീട്ടിൽ ഒരു സ്ത്രീ ശബ്ദം. അതും ഞാൻ അറിയാതെ.

ഒരു അഞ്ചു പത്തു മിനിറ്റ്  എടുത്തു. "സ്ത്രീയെ" പുറത്തു ചാടിക്കാൻ. മോളുടെ  എ ബി സി ഡി പാടുന്ന ഒരു കളിപ്പാട്ടം . ഞാൻ വൃത്തിയാക്കുന്നതിന്റെ  ഇടയിൽ അതിന്റെ മർമ്മത്തു  പിടിച്ചു ഞെക്കി കാണും.

മഹേന്ദ്രജാലത്തിലൂടെ  സണ്ണി തിരിച്ചു പിടിച്ച ഗംഗയെ പോലെ എന്റെ അഗ്നോസ്റ്റിക് തീയിസം  തിരിച്ചു വന്നു, ലോകത്തു ഒരു മനുഷ്യനും അഗ്നോസ്റ്റിക്  തീയസത്തിനെ  ഇത്ര അധികം സ്നേഹിച്ചു കാണില്ല..സത്യം .

എന്തായാലും  കളിപ്പാട്ട കമ്പനിക്ക് എഴുതുന്നുണ്ട് . അതിന്റെ മുകളിൽ ഒരു സ്റ്റിക്കർ പതിപ്പിക്കാൻ.

This toy could be harmful to the psychological and spiritual health of parents. Could make them prone to cardiac events.

ദാ, ദിതാണ് സാധനം 






Friday, March 23, 2018

മുജേ ആജ് സെ ബംഗ്ലാദേശി ലോഗ് ബഹുത് പസന്ത്‌ ഹൈ ഹോ ഹും !

ജബൽ അലിയിൽ നിന്നും ഷാർജ എയർപോർട്ട് വരെ ഒരു ടാക്സി വിളിച്ചു. സൗമ്യയുടെ അമ്മ നാട്ടിൽ പോകുകയാണ്.

വന്നത് ഒരു ബംഗ്ലാദേശി ഗഡിയാണ്. കണ്ടാൽ നമ്മുടെ അജു വർഗീസിനെ പോലെ ഇരിക്കും. സുഭാഷണൻ! . സുശീലനും ആണെന്ന് തോന്നുന്നു.  ഷാർജ എയർപോർട്ട് വരെ ഞാൻ ഒന്നും മിണ്ടിയില്ല. ആസ് യൂഷ്വൽ  നല്ല ഒരു ഉറക്കം വെച്ച് കൊടുത്തു.

തിരിച്ചു വരുന്ന വഴിക്ക് , ഗഡി  ജ്‌ജാതി  സംസാരം. വെളുപ്പിന് ഒന്നര മണിയായി . ഉറക്കം വരാതിരിക്കാൻ  ആയിരിക്കും .

എന്റെ ഉള്ളിലെ  കപട ബുദ്ധിജീവി ഉണർന്നു. ഇവനെ ഇരുത്തി  പ്രോസേൻജിത്  ചാറ്റർജിയെ കുറിച്ചും , ഋതുപർണോ  ഘോഷിനെ കുറിച്ചും ഒരു സംവാദം നടത്തിയാലോ . മജ്ജയും മാംസവും ഉള്ള ഒരു ബംഗ്ലാദേശി ഇരയെ എപ്പോഴും കിട്ടില്ലലോ. നൈസ്  ഒരു ആമുഖത്തോടെ ഞാൻ പരിപാടി തുടങ്ങി

"ആപ് കാ  നാം?"

"റിഹാൻ  ഖാൻ, സർ!"

"ആപ്  ബംഗാളി സിനിമ  ദേഖ്തെ  ഹേ  ?"  (രാജി ടീച്ചറും ഷൺമുഖം പിള്ള സാറും  എ എൻ  ആർ  പിള്ള സാറും ആറു  വര്ഷം കട്ടക്ക് പഠിപ്പിച്ചിട്ടും എന്റെ "ഹേ ", "ഹും ", "ഹോ" ഇപ്പൊഴും മനോ ധർമം അനുസരിച്ചാണ് )

"നഹീ സർ.  പർ മേം ഹിന്ദി സിനിമാ ബഹുത് ദേഖ്ത്ത ഹൂം "

ഞാൻ കട്ടക്ക് പ്ലിങ്! ഇവനൊക്കെ  എന്ത് ക്ണാപ്പിലെ ബംഗനാണ് . ബ്ലഡി  ബൂർഷ്വസിസ്!  നല്ല ഫല ഭൂയിഷ്ഠമായ ബംഗാളി സിനിമ ഉള്ളപ്പോൾ ഇവനൊക്കെ ഇഷ്ടം ക്ഷാരത്വവും അമ്ലത്വവും കൂടുതൽ ഉള്ള ബോളിവുഡ് !  എന്റെ ഋതുപർണോ ദാ !

മുത്തുകൾ വീഴാൻ സമയമാവുന്നെ ഉണ്ടായിരുന്നുള്ളു.

"മേരെ ബഹുത്ത് സാരെ  മലയാളി ദോസ്ത്  ഹൈ  സാർ . ഉസ്‌കെ  സാത്ത്  മൈൻ  മലയാളം സിനിമ ബഹുത്  ദേക്താ  ഹും. മമ്മൂട്ടി ഓർ  മോഹൻലാൽ കാ" .

 മുജേ മോഹൻലാൽ കാ  ആക്ടിങ് ബഹുത് ബഹുത് പസന്ത്  ഹൈ സാർ "


ശ്ശൊ! കട്ട  രോമാഞ്ച് !

മോഹൻലാൽ പണ്ടേ ഇസ്‌തം ! ഇന്ന് മുതൽ  ബംഗ്ളാദേശികൾ  ബഹുത് ബഹുത് ഇസ്‌തം !


Monday, November 3, 2014

ചുമ്മാ... ചുമ്മാ ... ദേ...ദേ..!

അതേ, "ഉമ്മാ... ഉമ്മാ.. താ.. താ.." എന്ന് പറഞ്ഞു ഐറ്റം ഗേളിന്‍റെ പുറകെ നടന്ന സാക്ഷാല്‍ "ബിഗ്‌" ബീ പോലും വിചാരിച്ചു കാണില്ല, നാളികേരത്തിന്‍റെ നാട്ടില്‍ ഇത് പോലെയൊരു വിപ്ലവം നടക്കുമെന്ന്. പിന്നാണ് ഈ "സ്മാള്‍" കുളങ്ങര! വിമോചനസമരം, പുന്നപ്ര വയലാര്‍ സമരം, പ്ലസ്‌ ടൂ സമരം, സോളാര്‍ സമരം ഒക്കെ ഭേഷായി നടന്ന ഈ നാട്ടില്‍ ഇനിയും സമരങ്ങള്‍ക്ക് സ്കോപ്പ് ഉണ്ടെന്ന്‍ കുളങ്ങരക്ക് അറിയാമായിരുന്നു. പക്ഷെ, സത്യം പറയാലോ.. ഇത്രയ്ക്കങ്ങിട് നോം നിരീച്ചില്ല!

ചുംബന സമരം! വാട്ട് എ നൈസ് നെയിം! "ചുംബനപ്പൂ", "ചുംബനകുങ്കുമം", "ചുംബനലത" എന്നൊക്കെ കവികളും സിനിമാപ്പാട്ടുക്കാരും എഴുതി കണ്ടിട്ടുണ്ട്. പക്ഷെ "സമരം" എന്നാ വാക്കിനോട് ചേര്‍ത്ത് വെക്കാന്‍ കാണിച്ച ആ കാല്പനികത. അതിന്‍റെ മുന്‍പില്‍ നോം ആദ്യം തല കുനിക്കുന്നു.

തിരഞ്ഞെടുത്ത തീയതിയും കൊള്ളാം! കേരള പിറവിയുടെ പിറ്റേ ദിവസം! ഇനി മുതല്‍ നവംബര്‍ രണ്ടെന്നു കേട്ടാലോ തിളക്കണം ചോര ഞെരമ്പുകളില്‍, ആവേശം ചുണ്ടുകളില്‍. വാട്ട് ആന്‍ ഐഡിയ സര്‍ജീ!

വ്യക്തി പരമായ ചില കാര്യങ്ങള്‍ക്ക് ഡല്‍ഹിക്ക് പോകാന്‍, കഴിഞ്ഞ വെള്ളിയാഴ്ച വിമാനം കയറിയത് വളരെയധികം വേദനയോടാണ്. ഐക്യകേരളത്തിന്‍റെ സാംസ്കാരിക പുരോഗമനത്തിന്നു നാഴികക്കല്ലായി മാറിയേക്കാവുന്ന ഈ ബൃഹത്ത് സംഭവത്തിനു നേരിട്ട്സാക്ഷ്യം വഹിക്കാന്‍ നമ്മുടെ ഈ നയനയുഗങ്ങള്‍ക്ക് ഭാഗ്യമില്ലതായല്ലോ! ഇതില്‍ പരം കഷ്ടം വേറെ എന്തുണ്ട്.. നഷ്ടവും!

പക്ഷെ.. ഡല്‍ഹി നമ്മളെ കൈ വിട്ടില്ല എന്ന് വേണം പറയാന്‍. സമരമൊന്നും ഇല്ലെങ്കിലും മറ്റേതിനു ഒരു കുറവും കണ്ടില്ല. ഖുത്തബ് മിനാറിന്‍റെ അടുത്തുള്ള റൂഫ്ടോപ്‌ തായി റെസ്റ്റോറന്‍റിന്‍റെ മൂലക്കിരുന്ന ആ യുവമിഥുനങ്ങളെ ആദ്യം നോം ശ്രദ്ധിച്ചില്ലായിരുന്നു. ശ്രദ്ധിച്ചപ്പോള്‍ ഇതെന്തു കൊണ്ട് നേരത്തേ ശ്രദ്ധിച്ചില്ല എന്ന് തോന്നി പോയി. ആ ഹോട്ടലിനെ മുഴവന്‍ പുളകം കൊള്ളിക്കുന്ന സമരമുറകള്‍. ഹോ!


ഐടി ജോലി നിര്‍ത്തി ഉടന്‍ തന്നെ ഈ ഹോട്ടലില്‍ ഒരു സപ്ലയര്‍ ജോലി തരപ്പെടുത്തിയാലോ എന്നായി എന്‍റെ ചിന്ത. മാനേജറിനെ കണ്ടു സോപ്പിട്ട് നോക്കാം. തായി ഭക്ഷണം... തെക്കന്‍ സ്റ്റൈല്‍, വടക്കന്‍ സ്റ്റൈല്‍ , മധ്യ"തായ്" സ്റ്റൈല്‍ എല്ലാം ഉണ്ടാക്കാനറിയാം എന്ന് പറഞ്ഞു നോക്കാം. സമ്മതിച്ചില്ലെങ്കില്‍ "കൂലി ഒന്നും തന്നിലെങ്കിലും കുഴപ്പമില്ല " എന്നും അറ്റ കൈയ്ക്ക് "ഭക്ഷണവും വേണ്ട സര്‍" എന്നും പറഞ്ഞു നോക്കാം. എന്നാലും നഷ്ടമില്ല! (പക്ഷെ. പിന്നത്തെ രണ്ടു ദിവസം കൊണ്ട് ഈ റൂഫ്ടോപ്‌ സംഭവം ഒരു സാമ്പിള്‍ മാത്രമാണെന്നും ഒറിജിനല്‍ വെടിക്കെട്ട്‌ വേറെയാണെന്നും മനസിലായി. കഷ്ടം തന്നെ മൊതലാളീ, കഷ്ടം തന്നെ)

എനി വെയ്സ്! കമിംഗ് ബാക്ക് ടു ദി പോയിന്‍റ്. മറൈന്‍ ഡ്രൈവ്‌ സമരത്തിന്‍റെ ഹൈലൈറ്റ്സ് ടിവിയില്‍ കാണാം എന്ന പ്രതീക്ഷയില്‍ ആണ് തിരിച്ച് ഫ്ലൈറ്റ് കയറിയത്. പക്ഷെ വിചാരിച്ച പോലെ ഒന്നും നടന്നില്ലത്രേ. ഛെ! അല്ലെങ്കിലും ഈ മലയാളീസ് ഇങ്ങനെയാണ്. പാലാണെന്ന് പറഞ്ഞു കൊതിപ്പിക്കും, അവസാനം വല്ല അരിമാവ് കലക്കിയ വെള്ളമായിരിക്കും. (സംഭവം, ആ വാട്സാപ്പില്‍ കണ്ട ചേച്ചിയെ ഏല്‍പ്പിക്കണമായിരുന്നു. അപ്പൊ കാണാമായിരുന്നു പരിപാടി  "സ്പ്പാര്‍" ആവുന്നതു)

എന്തായാലും ഈ സമരകമ്മിറ്റിക്കാരോട് കുളങ്ങരയ്ക്ക് ഇത്രയേ പറയാനുള്ളൂ. ഗഡീസ്, ഇനി ഈ വക പരിപാടി നടത്തുമ്പോള്‍ വിവരം ഉള്ള അണ്ണന്‍മാരോട് ചോദിച്ചിട്ട് വേണം ചെയ്യാന്‍.

അടുത്ത കൊല്ലം, അതായത് 2015 നവംബര്‍ രണ്ടിന്നു,  സംഭവം മിന്നിക്കാന്‍ കുളങ്ങര ഉപദേശിക്കുന്ന പത്തിന അജണ്ട:

1. നവംബര്‍ രണ്ടിന് നെഗോഷ്യബ്ള്‍ ഇന്‍സ്ട്രുമെന്റ് ആക്ട്‌ പ്രകാരം അവധി പ്രഖ്യാപ്പിക്കുക. (സംഭവം നടത്താന്‍ വല്ല രാഷ്ട്രീയക്കാര്‍ക്ക്  ഒന്ന് രണ്ടുമ്മ കൊടുത്താല്‍ മതി. അതും ഒരു സമരമുറ തന്നെയാണല്ലോ!)

2. റയില്‍വേ ഡിപ്പാര്‍ട്ട്മെന്‍റില്‍ സ്വാധീനം ചെലുത്തി എറണാകുളത്തേക്ക് സ്പെഷ്യല്‍ ട്രെയിനുകള്‍ ഏര്‍പ്പാടാക്കുക.

3. പരിപ്പാടി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലേക്ക് മാറ്റുക. സ്റ്റേഡിയത്തിന്‍റെ സ്റ്റാന്‍ഡുക്കള്‍ക്ക്‌ ഇമ്രാന്‍ ഹാഷ്മി, കമലഹാസന്‍, സിമ്പു, ഫഹദ് ഫാസില്‍ തുടങ്ങിയവരുടെ പേര് നല്‍കുക.

4. കാഴ്ചക്കാര്‍ക്ക്  പ്രവേശനം ടിക്കറ്റ് മൂലം നിയന്ത്രിക്കുക. മേല്‍ പറഞ്ഞ സ്റ്റാന്‍റുകള്‍ക്ക് പറഞ്ഞ ക്രമത്തില്‍ ഉയര്‍ന്ന നിരക്കില്‍ ടിക്കറ്റ് വില നിശ്ചയിക്കുക. അതായത് ഇമ്രാന്‍ ഹഷ്മിക്ക് ഏറ്റവും കൂടുതല്‍ നിരക്കും ഫഹദ് ഫാസിലിനു ഏറ്റവും കുറഞ്ഞ നിരക്കും.

5. സമരക്കാര്‍ക്ക് പ്രവേശനം പാസ് മൂലം നിയന്ത്രിക്കുക.

6. ഇണയെ കിട്ടാത്ത സമരക്കാര്‍ക്ക് കരാറടിസ്ഥാനത്തില്‍ ആളെ എത്തിച്ചു കൊടുക്കുക. ജാഥയ്ക്ക് ആളെ സംഘടിപ്പിക്കുന്നവര്‍ക്ക് കരാര്‍ കൊടുക്കാം.

7. സമരക്കാര്‍ക്കായി "ചുംബിക്കാന്‍ നൂറു വഴികള്‍", "ചുംബനം ഒരു കല" എന്നീ പുസ്തകങ്ങള്‍ എത്തിച്ചു കൊടുക്കുക.

8. സമരക്കാരുടെ ബന്ധുകള്‍ക്ക് ടിക്കറ്റ്‌ ഡിസ്കൌണ്ട് നിരക്കില്‍ കൊടുക്കുക. അച്ഛനമ്മമാര്‍ക്കും, ആങ്ങള-പെങ്ങള്‍മാര്‍ക്കും പൂര്‍ണ സൗജന്യമായിക്കൊട്ടെ!

9. മികച്ച സമരക്കാര്‍ക്ക് ബെസ്റ്റ് കപ്പിള്‍ അവാര്‍ഡ് കൊടുക്കാം. തിരഞ്ഞെടുപ്പിനായി എസ്എംഎസ് വോട്ടിങ്ങും, ഫിനാലെ ജഡ്ജിയായി ഇമ്രാന്‍ ഹാഷ്മിയെ കൊണ്ട് വരിക.

10. പരിപാടിയുടെ സാറ്റ്ലൈറ്റ് അവകാശം "കേരള ഹൌസ്" പ്രൊഡ്യുസര്‍മാര്‍ക്ക് കൊടുക്കുക. പല ആംഗിളില്‍ ക്യാമറ വെച്ച് സംഭവം അവന്മാര്‍ ഇടിവെട്ടാക്കും.

വേണമെങ്കില്‍ അവസാനം ഒരു മേമ്പോടിക്ക്  സന്തോഷ്‌ പണ്ഡിറ്റിന്‍റെ നായികമാരുടെ ഒരു ഡാന്‍സ് ഷോയും വെക്കാം. പക്ഷെ കലക്കണമെങ്കില്‍ അതിന്റെ വസ്ത്രാലങ്കാരം പണ്ഡിറ്റിനെ തന്നെ ഏല്‍പ്പിക്കണം.

വാത്സ്യായനനെ നമ്മുക്ക് വീണ്ടും വാഴ്ത്താം 

[അവസാന വാചകത്തിന്‍റെ ആശയ കടപ്പാട് : എം. ടി. (രണ്ടാമൂഴം) ]


വാല്‍ കഷ്ണക്കുറിപ്പ്‌ : ഇനി ഈ പോസ്റ്റിനു പ്രതിഷേധിക്കാനായി ആരെങ്കിലും സമരവുമായി വന്നാല്‍. ഞാന്‍ സമ്മതിക്കും. പക്ഷെ എന്‍റെ ഭാര്യ സമ്മതിക്കും എന്ന് തോന്നുന്നില്ല. ഭാര്യ സമ്മതിക്കാതെ ഒന്നും നടക്കുകയുമില്ല.പറഞ്ഞേക്കാം!



Thursday, June 6, 2013

"അടി"ക്കുറിപ്പ്‌

തല്ലുക്കൊള്ളിക്ക് തല്ലു താലപ്പൊലിയായി  വരുമെന്ന് പറയുന്നത് എത്ര ശരിയാണ്‌. അല്ലെങ്കില്‍ അന്ന് എനിക്ക് അങ്ങനെ തോന്നില്ലായിരിന്നു, അന്ന് തന്നെ അച്ഛന് അപ്രതീക്ഷിതമായി ലീവ് കിട്ടില്ലായിരിന്നു,കൃത്യമായി അത്ര നല്ല ഒരു വടി അച്ഛന്റെ കയ്യില്‍ കിട്ടുകയുമില്ലായിരിന്നു.

കൊല്ലവര്‍ഷം 1989. മധ്യവേനലവധി സമയത്താണ് സംഭവം നടക്കുന്നത്. ആണ്‍ക്കുട്ടികള്‍ അടി ഇരന്നു വാങ്ങുന്ന സീസണ്‍. അല്ല, എന്റെ കാര്യം പറയുകയാണെങ്കില്‍  'അടി' വിഷയത്തില്‍ വര്‍ഷം മുഴുവന്‍ എനിക്ക് "പീക്ക് സീസണ്‍" ആണ്. 

എന്‍റെ മധ്യവേനലവധി മിക്കവാറും തൃശൂരുള്ള അമ്മയുടെ തറവാട്ടില്‍ ആയിരിക്കും. ഞാന്‍, ചേച്ചി, പിന്നേ രണ്ടു പെണ്‍കസിന്‍സ് ഇത്രയേ ഉള്ളു കുട്ടിപ്പട്ടാളം അന്ന്. അങ്ങനെ മൂന്ന് പെണ്‍കുട്ടികള്‍ക്ക് ഇടയില്‍ ഒരേ ഒരു ആണ്‍സിങ്കം ആയി ആണ് എന്റെ വിലസല്‍.  മുട്ടന്‍ മൊട റോള്‍! എന്നാല്‍ സമപ്രായക്കാരായ ആണ്പിള്ളേര്ഇല്ലാത്തതു കാരണം ഈ അമ്മവീട്ടിലെ സ്റ്റേ എനിക്ക് വന്ബോറടി ആയിരുന്നു പൊതുവേ.

ഒരേയൊരു ആശ്വാസം ഈ അവധികാലങ്ങളില്ആണ് കസിന്സ് പുളിങ്കുരുകളി, കവടികളി, ഈര്‍ക്കിലി കളി തുടങ്ങിയവയുടെ വേള്‍ഡ്  ടൂര്‍ണമെന്റ്  നടത്തിയിരുന്നത്. എനിക്ക് ഇഷ്ടം ക്രിക്കറ്റ്കളിയാണെങ്കിലും ഇക്കാലയളവില്അഡ്ജസ്റ്റ് ചെയ്യാതെ വയ്യ. (ചുള്ളത്തികള്ക്ക് പാശ്ചാത്യ കായികങ്ങളോട് താല്പര്യം പോര അന്ന് ; ഇന്ന് സ്ഥിതി മാറി. ഒരാള്‍ "ഇബ്രാഹിമോവിച്ച്", "ബാര്‍സിലോണ" എന്നൊക്കെ പറയുന്നുണ്ട് ഇപ്പോള്; കലിയുഗത്തില്‍ എന്തും സംഭവിക്കും എന്നാണല്ലോ).

എന്തായാലും താല്പര്യം ഇല്ലെങ്കിലും ബോറടി മാറ്റാന്‍  ഞാനും ഈ പെറ്റി ഗയിമ്സിനു ചേരും. "ചെറുബാല്യം വിടാത്ത പൈതങ്ങളോട് തൊടുക്കാന് കൂട്ട് നില്ക്കുന്ന" ആ ഒരു ലൈനില്. പക്ഷേ തോല്‍ക്കുന്ന സമയത്ത് (ആക്ച്വലി തോല്‍ക്കുന്നത് ഒരു പതിവായിരുന്നു) മാച്ച് ഫിക്സിംഗ്, സ്പോട്ട് ഫിക്സിംഗ് എന്നൊക്കെ പറഞ്ഞു കലിപ്പായി ഇറങ്ങി പോരും. പിന്നേ തൃശ്ശൂര്‍ ജില്ലയിലെ പൂച്ച, പട്ടി, കോഴി, കാക്ക, ഇത്യാദി പക്ഷിമൃഗങ്ങള്‍ക്ക് അത് വഴി പോകണ്ട. അമ്മാതിരിഹൊറര്‍ ഷോ ആണ്. കലിപ്പാവുമ്പോള്‍ ഉന്നത്തിന്റെ മൂര്‍ച്ച കൂടും, കൈക്ക് കരുത്തും കൂടും. മിണ്ടാപ്രാണികളുടെ വിധി! അല്ലാതെന്തു പറയാന്‍.

സംഭവം നടക്കുന്ന  ദിവസത്തെ കോമ്പടീഷന്‍ ഐറ്റം കവടി കളി ആയിരന്നു.നേരത്തേ പറഞ്ഞ പോലെ "ഇതോ അങ്കം?" എന്ന മട്ടില്‍ ഞാനും ജോയിന്‍ ചെയ്തു. ഈ കവടി കളി ഒരു വല്ലാത്ത കളിയാണ്. ദൈവം ചിലപ്പോള്‍ വല്ലാത്ത ചെയ്ത്ത് ചെയ്തു കളയും. (അങ്ങനെയാണല്ലോ പണ്ട് ഒരു മച്ചാന്‍ ചൂത് കളിച്ചു വൈഫും ഫോര്‍ ബ്രദര്‍സുമായി ഫോറെസ്റ്റ് മുഴുവന്‍ "കാട്" ആക്കാന്‍ പോയത്') ബാക്കിയുള്ളവരുടെ നാല് കരുക്കളും സൂപ്പര്‍ഫാസ്റ്റ് പിടിച്ചു ലക്ഷ്യസ്ഥാനത്തെത്തിയപ്പോഴും എന്റെ കരുക്കള്‍  ഓര്‍ഡിനറിക്ക് കൈ കാണിച്ചു നില്‍ക്കുകയാണ്. ഞാന്‍ ആസ് യൂഷ്വല്‍ പ്രശ്നം ഉണ്ടാക്കി തുടങ്ങി. കയ്യാങ്കളി തുടങ്ങും എന്ന് അറിഞ്ഞിട്ടാവണം ചേച്ചി പിടിച്ചു തലയ്ക്കു ഒരു കിഴുക്കു വെച്ച് തന്നു.


       "ഹിയര്‍ ഫാള്‍സ് ദി കൊക്കോനട്ട് ഓണ്‍ ദി മാഡ് ഡോഗ്സ് ഹെഡ്"

എന്തായാലും കുളം കലങ്ങി ; ഇനി കുറച്ചു ഫിഷിംഗ് നടത്തിയേക്കാം എന്ന് എനിക്ക്തോന്നി.അമ്മയുടെ അടുത്ത് പോയി സംഭവം പറഞ്ഞു.  ഈ കിഴുക്കിന്റെ ട്രാന്‍സാക്ഷന്റെ പേരില്‍ ചേച്ചിക്ക് ഒരു എട്ടിന്റെ പണി ക്രെഡിറ്റ്‌ ചെയ്യല്‍ ആയിരുന്നു ഉദ്ദേശം.


പക്ഷെ അടുക്കളയില്‍ "കോട്ടപ്പുറം സിസ്റ്റര്‍സ്" ക്രിസ്മസ് വെക്കേഷന്‍ തൊട്ടുള്ള പരദൂഷണം കാച്ചപ്പ് ചെയ്യുകയായിരന്നു. എന്റെ പരാതി ഏറ്റില്ല എന്ന് മാത്രമല്ല "വഴക്കുണ്ടാക്കാണ്ട് കളിക്കെട ചെക്കാ " എന്ന് പറഞ്ഞു ഒരു എക്സ്ട്രാ കിഴുക്കും കിട്ടി.... 'ഓള്‍ മൈ ഫെയ്റ്റ്‌"

           _____________________________________________

പ്രെസ്ടീജ് ഹര്‍ട്ടായി ഞാന്‍ ആ വീടിന്‍റെ ഒരു അകത്തളത്തില്‍ കയറിയിരുന്നു കരച്ചില്‍ തുടങ്ങി. മനസ്സില്‍ മലയാള സിനിമയിലെ സകലമാന  സെന്റി പാട്ടുകളും മനസിലൂടെ പോയി. ശ്ശെ! കനത്ത തിരിച്ചടിയായി പോയി.

കവടികളി കണ്ടു പിടിച്ചവന്‍റെ അമ്മക്ക് വിളിച്ചും വിധിയെ പഴിച്ചും എത്ര സമയം പോയെന്നറിഞ്ഞില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ പുറത്തു ചെറിയ ബഹളം കേട്ടു. ചെവി വട്ടം പിടിച്ചപ്പോള്‍ കാര്യം മനസിലായി.

കുളങ്ങര ജൂനിയര്‍ മിസ്സിംഗ്‌!

അതെ, എന്നെ കാണാതെ ആളുകള്‍ തപ്പി നടക്കുകയാണ്.ഹും! എനിക്ക് രസം പിടിച്ചു. ഞാന്‍ ഒരിക്കലും ഈ ഇരുട്ട് നിറഞ്ഞ മുറിയിലുണ്ടെന്നു ആരും വിശ്വസിക്കില്ല. "കുറച്ചു തപ്പി നടക്കട്ടെ. പിന്നല്ല!" എന്നിലെ സാഡിസ്റ്റ്‌ സട കുടഞ്ഞെഴുനേറ്റു.

എന്നെ കണ്ടു പിടിക്കാന്‍ പല പല ടീം ആയി കസിന്‍സ് പല വഴിക്കോടി. ഒരാള്‍ ഈ അകത്തളത്തിന്‍റെ  വാതില്‍ വരെ വന്നു. വെളിച്ചം പോലും കയറാന്‍ പേടിക്കുന്ന അകത്തളത്തിന്‍റെ വാതിലില്‍ നിന്നിട്ട് "ഇവിടെ ഇല്ല" എന്ന് വിളിച്ചു പറഞ്ഞു. "ബുഹഹ! പേടിത്തൊണ്ടി!"

സംഭവം കോമഡിയില്‍ നിന്നും മെലോഡ്രാമയിലേക്ക് നീങ്ങാന്‍ തുടങ്ങി. രണ്ടു ദിവസം കഴിഞ്ഞു വരികയുള്ളു എന്നു പറഞ്ഞ എന്‍റെ പിതാജി ദാ അവതരിച്ചിരിക്കുന്നു. വന്നു കയറിയതും "ജൂനിയര്‍ മിസ്സിംഗ്‌" ആണെന്ന ന്യൂസ്‌ ആണ് ഗഡി കേട്ടത്. 

"സെര്‍ച്ച്‌ ആന്‍ഡ്‌ റെസ്ക്യൂ" ടീം "റിക്കവറി" ടീം ആയി മാറി. കിണറ്റില്‍ ഇറങ്ങി നോക്കാന്‍ വേണ്ടി അമ്മാവന്‍ ആളെ വിളിച്ചപ്പോഴാണ് സംഗതിയുടെ ഗതി തിരിയുന്നത് ഞാന്‍ മനസിലാക്കിയത്. അയല്‍പ്പക്കത്തെ ജ്യൂസ്‌ കട നടത്തുന്ന ദേവസ്സി ചേട്ടന്‍ എന്‍റെ ഫോട്ടോ അന്വേഷിച്ചു വരുന്നത് ഞാന്‍ കേട്ടു. പുള്ളീടെ അളിയന്‍ "മനോരമ"യില്‍ ആണത്രേ. ഇപ്പൊ കൊടുത്താല്‍ നാളത്തേ പത്രത്തില്‍ ഫോട്ടോ വരും പോലും. വെസ്റ്റ് ഫോര്‍ട്ട്‌ വരെ കേള്‍ക്കുന്ന രീതിയില്‍ കരഞ്ഞ കൊണ്ടിരുന്ന അമ്മയുടെ കരച്ചില്‍ ഇപ്പോള്‍ ഏകദേശം ഒളരി പള്ളി വരെ കേള്‍ക്കാന്‍ പറ്റുന്നത്ര ഉച്ചത്തില്‍ ആയി."ഇയാല്‍ക്കൊക്കെ കടയില്‍ ഇരുന്നു സോഡാ നാരങ്ങ അടിച്ചാല്‍ പോരെ. വേറെ പണി ഇല്ല. സില്ലി ചാപ്പ്!

പരിഭ്രമം കൂടിയത് കൊണ്ടാവണം എനിക്ക് അവിടെ ഇരിപ്പുറക്കാതെയായി. ഞാന്‍ പതുക്കെ അകത്തളത്തില് നിന്നും പുറത്തേക്കു കടന്നു. ദേ നില്‍ക്കുന്നു സീനിയര്‍ കുളങ്ങര; അമ്മാവന്‍നേരേ അച്ഛന്റെ അടുത്തു കൊണ്ട് പോയി ഹാജരാക്കി. എന്നേ അറിയാവുന്ന ആര്‍ക്കും ഞാന്‍ മിസ്സിംഗ്‌ ആയതിന്‍റെ കാരണം അന്വേഷിക്കേണ്ടി വന്നില്ല.ഇവന്‍ സ്വയം അബ്സ്കോണ്ടിംഗ് ആയതാണ് എന്നെല്ലാവര്‍ക്കും മനസിലായി.

 നല്ല മൂഡില് അച്ഛന്‍ "നിറ"ത്തിലെ "ലാലു അലക്സി" ന്‍റെ പോലെ ആണെങ്കിലും കലിപ്പയാല് "സ്ഫടിക"ത്തിലെ "കടുവ ചാക്കോ" ആകും ഗഡി. ഇപ്പോള്‍ ഏകദേശം രണ്ടാമത്തെ രൂപത്തിലാണ് നില്‍പ്പ്. ഒരു മിനുട്ടിന്‍റെ ഉള്ളില് പുള്ളി പുറത്തേക്കു പോയി നല്ല ഒരു "ഭേഷ്" വടിയുമായി തിരികെ വന്നു.

പിന്നെ നടന്നത് അടിയുടെ "തൃശൂര് പൂരം" തന്നെയായിരുന്നു. "ദൈവ ദൂതന്‍" സിനിമയില്‍ മോഹന്‍ലാല്‍ പറയുന്നത് പോലെ ഓരോ അടിക്കും " ടെ ടെ " എന്ന് പറഞ്ഞു താളം പിടിച്ചു സംഗീതത്തിന്റെ ആദ്യാക്ഷരം എന്ന രീതിയില് പഠിച്ചിരുനെങ്കില് ആ ഒറ്റ ദിവസം കൊണ്ട് ഞാന് "ഗാനഭൂഷണം" പാസ് ആയേനെ. അജ്ജാതി അടി!!

ഒരരമണിക്കൂറിന്റെ വ്യായാമത്തിനു ശേഷം കക്ഷി സുല്ലിട്ടു. വടിയുടെയും എന്‍റെയും പരിപ്പിളകി എന്ന് മനസിലായി കാണും. എന്തായാലും എനിക്ക് റസ്റ്റ് ചെയ്യാന് അമ്മ അകത്തു പായ വിരിച്ചു.മകന്‍ അങ്കം കഴിഞ്ഞു വരികയല്ലേ!
മുറിയുടെ പുറത്തു നിന്ന് അപ്പോള്‍ കസിന്‍ പെണ്‍ത്തരികളുടെ  കമന്‍റ്സ്
(പത്രം വായിക്കുന്ന രീതിയില് ആണ്)
കസിന്‍ നമ്പര്‍ 1 : ഇക്കൊല്ലം പൂരത്തിന്‍റെ വെടിക്കെട്ട് നേരത്തേ നടന്നു.
കസിന്‍ നമ്പര്‍ 2 : മാത്രമല്ല വെടിക്കെട്ടിന്റെ ഒപ്പം "അടി"ക്കെട്ടും നടത്തി.


അകത്തു കിടന്ന ഞാന് വേദനയുടെ കമണ്ഡലുവില്‍ നിന്ന് രണ്ടു തുള്ളി വെള്ളം തളിച്ച് മനസാ ശപിച്ചു :
"നീയൊക്കെ വളര്‍ന്ന്‍ നാരിയാകും കാലം, നിന്‍റെ ഒക്കെ കണവന്മാര് ഇതിനും നല്ല വെടിക്കെട്ട് നിന്‍റെയൊക്കെ പുറത്തു നടത്തുന്നത് ഞാന്‍ എന്‍റെ ഈ രണ്ടു കണ്ണും കൊണ്ട് കാണും. അപ്പോള് ഞാനും ഇത് പോലെ ഇരുന്നു പത്രം വായിക്കുമെടീ കസിന്‍സെ"

ഞാന്‍ തിരിഞ്ഞു കിടന്നു

എന്ത് ചെയ്യാം "തല്ലുക്കൊള്ളി ക ജീവിതം അടി കിട്ടാതെ കബി നഹി ഖതം ഹോ ജാതി ഹേ"




Saturday, May 11, 2013

മംഗലാപുരത്തെ വെള്ളിമഴ.


അങ്ങനെ ഇരുന്ന നായര്‍ക്ക് ഒരു ബുദ്ധി തോന്നി, നാവില്‍ വികടസരസ്വതി വിളങ്ങി എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ ശരിയാകുന്ന രീതിയിലാണ് എന്റെ വായില്‍ ആ ചോദ്യം തികട്ടി വന്നത്.

"ആരെ യാര്‍ വിക്രം! യെ മധ്യപ്രദേശ് ക തെക്കേ അറ്റം (ഞാന്‍ ഹിന്ദി പറയുന്നത് ഇങ്ങനെ ഒക്കെ ആണ്) കര്‍ണാടക ഹേ ന! “

അതായതു മദ്ധ്യപ്രദേശിന്റെ തെക്കേ അറ്റത് കര്‍ണാടക അല്ലേ എന്നാണ് ചോദ്യം.

ചോദിച്ചത് വിക്രത്തിനോടായിരുന്നു. മധ്യപ്രദേശ്കാരന്‍. സുമുഖന്‍, സുശീലന്‍, സുഭാഷണന്‍, മിതഭാഷി. പരിചയപെട്ടിട്ട് അഞ്ചു മിനിറ്റ് ആയില്ല. നല്ല ഇമ്പ്രെഷന്‍ ആയി. ഹായ്!

കൂടെ ഇരുന്നിരുന്ന ലക്ഷ്മിയുടെയും ഋതുവിന്റെയും കണ്ണ് തള്ളി വരുന്നത് കണ്ടപ്പോള്‍ ഒരു കാര്യം ഉറപ്പായി.

വെള്ളി വീണിരിക്കുന്നു!

വിക്രത്തിന്റെ മുഖത്താണെങ്കില്‍ "യെ ആദ്മി കോന്‍ ഹേ" (മലയാളത്തില്‍ "യെവന്‍ ആരെടാ!”) എന്ന ലുക്ക്‌!

പക്ഷെ പുള്ളി സുഭാഷണന്‍ ആണല്ലോ. കാര്യം സൗമ്യമായ്‌ മനസിലാക്കി തന്നു.

" അതായതു ഈ മധ്യപ്രദേശ്‌ എന്ന ഇന്ത്യന്‍ സംസ്ഥാനത്തിന് പ്രധാനമായും അഞ്ചു അയല്‍സംസ്ഥാനങ്ങള്‍ ആണ് ഉള്ളത്. മഹാരാഷ്ട്ര., ഉത്തര്‍പ്രദേശ്,....."

ഹും ഓക്കേ! ഇന്ത്യ ഹാസ്‌ ചെയ്ഞ്ച്ട് എ ലോട്ട് ഇന്‍ ലാസ്റ്റ് സിക്സ് ഇയെര്‍സ്!”

യെവന്‍ മലയാളികള്‍ക്ക് പേര്ദോഷം ഉണ്ടാക്കും" എന്ന രീതിയിലേക്ക് ചുറ്റുമുള്ളവരുടെ കണ്ണിന്റെ തള്ളിച്ച വലുതാവുന്നത് ഞാന്‍ അറിഞ്ഞു.

അല്ല മേം നെ പത്താം ക്ലാസ് മേം പഠ ഹെ!.. ...” ഞാന്‍ വിടാനുള്ള ഭാവമില്ല. 

ഹിന്ദിഭാഷയിലുള്ള എന്റെ പ്രാവീണ്യം കണ്ടായിരിക്കണം വിക്രം പിന്നേ പറഞ്ഞത് ഇംഗ്ലീഷില്‍ ആയിരുന്നു

നോ നോ. മധ്യപ്രദേശ് ഹാസ്‌ നെവെര്‍ ഷെയേര്ഡ് ബോര്‍ടെര്‍ വിത്ത്‌ കര്‍ണാടക.

അതായതു മധ്യപ്രദേശ്‌ ഒരിക്കലും കര്‍ണാടകയുടെ അയല്‍ സംസ്ഥാനം ആയിരുന്നില്ല എന്ന്.

അങ്ങനെ വരാന്‍ വഴിയില്ലലോ.എന്തോ മറിമായം സംഭവിച്ചിട്ടുണ്ട്.!

ഹും എന്തായാലും ബ്ലീച് ആയി. ഞാന്‍ ഒരു കൂളിംഗ്‌ഗ്ലാസ്‌ തപ്പുകയായിരുന്നു. ചമ്മി കഴിഞ്ഞാല്‍ മുഖത്തു വെക്കാന്‍ പറ്റിയ ബെസ്റ്റ് സാധനമാണ് കൂളിംഗ്‌ഗ്ലാസ്‌.

ഞാന്‍ പറഞ്ഞു "നോക്കു, ഞാന്‍ ഒരു അസുഖക്കാരനായ കുട്ടി ആയിരുന്നു. മിക്കവാറും ഇത് പഠിപ്പിച്ചപ്പോള്‍ എനിക്ക് പനി ആയിരുന്നു കാണും"

"ഉവ്വ ഉവ്വ”. ഋതുവിന്റെ മുഖത്തു വന്ന ഭാവം ഞാന്‍ വായിച്ചെടുത്തു.

ഒരാഴ്ച കൊണ്ട് വളര്‍ന്നു വന്ന സൌഹൃദത്തിന്റെ അടിവേര് ചിതല് തിന്നുന്നത് ഞാന്‍ അറിഞ്ഞു.

അവസാനം ഞാന്‍ സമ്മതിച്ചു കൊടുത്തു.

ഐ വാസ് നെവെര്‍ ഗുഡ് ഇന്‍ ജ്യോഗ്രഫി. (എനിക്ക് ജ്യോഗ്രഫി പണ്ടേ പാടായിരിന്നു എന്ന്‍)

ചുറ്റുപാടും ഉയര്‍ന്ന ദീര്‍ഘനിശ്വാസങ്ങളില്‍ ഞാന്‍ ആവിയായി മാറി.

കാപ്പി കുടിച്ചിറങ്ങുമ്പോള്‍ എല്ലാവരും അവരവരുടെ സ്മാര്‍ട്ട്‌ഫോണില്‍ എന്തോ ടൈപ്പ് ചെയ്യുന്നത് ഞാന്‍ കണ്ടു. എനിക്കുറപ്പാണ് അവര്‍ ഇന്ത്യയുടെ പൊളിറ്റിക്കല്‍ മാപ്പ് സെര്‍ച്ച്‌ ചെയ്യുകയായിരുന്നു കാണണംഅവര്‍ക്ക് സംശയം തോന്നി കാണണം.

"അല്ല ഇനി മധ്യപ്രദേശിന്റെ തെക്കേ അറ്റം കര്‍ണാടക തന്നെയാണോ?.”


അടികുറിപ്പ്: സംഭവം കഴിഞ്ഞു രാത്രി ഞാന്‍ എന്റെ എസ്.എസ്.എല്‍.സി ബുക്ക്‌ എടുത്തു നോക്കി. ജ്യോഗ്രഫിക്ക് 45 മാര്‍ക്ക് ഉണ്ട്. (ഹിന്ദിക്ക് 47ഉം). കൊള്ളാം! ആ അഞ്ചു മാര്‍ക്ക് പോയത് മധ്യപ്രദേശ് ആയി ബന്ധപ്പെട്ട വല്ല ചോദ്യത്തിനും ആയിരിക്കും. :)